Type Here to Get Search Results !

Bottom Ad

കാസര്‍കോട് ആരോഗ്യ പ്രവര്‍ത്തകനടക്കം ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്: ഒമ്പത് പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് (www..evisionnews.co): ജില്ലയില്‍ ഇന്ന് നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു.

വിദേശത്ത് നിന്നെത്തിയവര്‍: ജൂണ്‍ 24ന് ഖത്തറില്‍ നിന്ന് വന്ന 58 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് വന്ന 30 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് വന്ന 22 വയസുള്ള കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 26ന് വന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി(എല്ലാവരും ദുബൈയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 24ന് ഒമാനില്‍ നിന്ന് വന്ന 28 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25ന് സൗദിയില്‍ നിന്നുവന്ന 21 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി

ഇതര സംസ്ഥാനത്ത് നിന്നുവന്നത്: ജൂലൈ ഏഴിന് ബംഗളൂരുവില്‍ നിന്നെത്തിയ 35 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി

സമ്പര്‍ക്കം: നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനായ 54 വയസുള്ള കരിവെള്ളൂര്‍ പഞ്ചായത്ത് സ്വദേശി

ഒമ്പത് പേര്‍ക്ക് രോഗമുക്തി
പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ 27ന് കോവിഡ് സ്ഥീരീകരിച്ച 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി,ജൂലൈ ആറിന് പോസിറ്റീവായ കഞ്ഞങ്ങാട് നഗരസഭയിലെ നാല് വയസുള്ള രണ്ട് ആണ്‍കുട്ടികള്‍(എല്ലാവരും അബുദാബി), 

ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ രണ്ടിന് പോസിറ്റീവായ 30 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി (കുവൈത്ത്)

തലശ്ശേരി ജനറല്‍ ആശുപത്രി: ജൂലൈ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി (ദുബൈ)

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: മെയ് 25ന് പോസിറ്റീവായ 26 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി (മഹാരാഷ്ട്ര), ജൂലൈ അഞ്ചിന് പോസിറ്റീവായ 40 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി (സമ്പര്‍ക്കം)

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ ഒന്നിന് പോസിറ്റീവായ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി (കുവൈത്ത്), ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബൈ)

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേര്‍

വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 768 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേരാണ്. പുതിയതായി 371 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 30 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1266 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 529 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad