Type Here to Get Search Results !

Bottom Ad

അതിര്‍ത്തി കടത്തിവിട്ടില്ല: ചികിത്സ കിട്ടാതെ പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ചു

കാസര്‍കോട് (www.evisionnews.co): ചികിത്സയ്ക്കായി അതിര്‍ത്തി കടക്കാനാകാതെ പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ചു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മ (27)ആണ് മരിച്ചത്. ഗര്‍ഭിണിയായത് മുതല്‍ മംഗളൂരുവിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിവന്നിരുന്നത്. ലോക്ക് ഡൗണ്‍ ആയി അതിര്‍ത്തി അടച്ചതോടെ ചികിത്സ നടത്താനായില്ല.

ഞായറാഴ്ച വൈകിട്ടോടെ വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്നതിനാലാണ് കുമ്പള ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ നില വഷളായതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും കടത്തിവിട്ടില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. 

കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തേക്കെടുത്തെങ്കിലും കുഞ്ഞും മരിച്ചിരുന്നു. ചികിത്സ കിട്ടാതെ പതിനാറാമത്തെ മരണമാണ് ഇന്നലെ സംഭവിച്ചത്. നഫീസ ഹമീദ് ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്‌ളാറ്റിലാണ് താമസം. ഭര്‍ത്താവ് സൗദിയിലാണ്. ആറു വയസുള്ള മകനുണ്ട്. 




Post a Comment

0 Comments

Top Post Ad

Below Post Ad