Type Here to Get Search Results !

Bottom Ad

മഴക്കെടുതിയില്‍ ആറുമരണം കൂടി, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു



കേരളം (www.evisionnews.co): കേരളം വീണ്ടും പ്രളയദുരിതത്തില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതുവരെ പതിനേഴുപേര്‍ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറം എടവണ്ണ ഒതായില്‍ വെള്ളിയാഴ്ച രാവിലെ വീടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില്‍ എന്നിവരാണ് മരിച്ചത്.കോഴിക്കോട് കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി. കണ്ണവം വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് സൂചന. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താനായിട്ടില്ല. അമ്പതോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് എത്തിച്ചേരാനുള്ള ഒരേയൊരു വഴിയില്‍ മണ്ണിടിഞ്ഞു വീണിരിക്കുകയാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad