Type Here to Get Search Results !

Bottom Ad

പരസ്യത്തില്‍ ഒന്നാമത്; ബി.ജെ.പിക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി (www.evisionnews.co): തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കുന്നത് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. കോടികള്‍ മുടക്കിയാണ് പാര്‍ട്ടി പരസ്യം നല്‍കുന്നത്. കോര്‍പറേറ്റുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് ഇക്കാര്യത്തില്‍ വെളിവാകുന്നതെന്നും പാര്‍ട്ടി വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. എത്ര പണം പരസ്യത്തിനായി ചെലവഴിച്ചു എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആരായണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.

നിര്‍ണ്ണായക നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ തുടങ്ങിയതോടെ രാജ്യത്ത് കോടികള്‍ മുടക്കി ടെലിവിഷന്‍ പരസ്യം നല്‍കുന്നതില്‍ കോര്‍പ്പറേറ്റ് കമ്പനികളെ പിന്തള്ളി ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. <p>ടെലിവിഷന്‍ രംഗത്തെ പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ അഥവാ ബാര്‍ക്ക് ആണ് ടി.വി പരസ്യ ദാതാക്കളുടെ കണക്ക് പുറത്ത് വിട്ടത്.

ഈ മാസം 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ എല്ലാ ചാനലുകള്‍ക്കും ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ 10 ബ്രാന്‍ഡുകള്‍ അഥവാ കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ് ബി ജെ പിക്ക്. നെറ്റ്ഫഌക്‌സ്, കോള്‍ഗേറ്റ്, ആമസോണ്‍, ട്രിവാഗോ, തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബി.ജെ.പിക്ക് പുറകിലാണ്. ഈ ആഴ്ച പാര്‍ട്ടിയുടെ പരസ്യം ടി.വി കളില്‍ സംപ്രേഷണം ചെയ്യപ്പെട്ടത് 22,099 തവണയാണ്. ബാര്‍ക്ക് റേറ്റില്‍ കോണ്‍ഗ്രസ്സ് ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി.ജെ.പി കോര്‍പ്പറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad