Type Here to Get Search Results !

Bottom Ad

ജാസിറിന്റെ ശരീരത്തില്‍ പുറമെ പരിക്കുകളില്ല: ട്രാക്കിലൂടെ നടക്കുമ്പോള്‍ ട്രെയിനിടിച്ചതാണെന്ന് മൊഴി


കാസര്‍കോട് (www.evisionnews.co): കളനാട് ബസ് സ്‌റ്റോപ്പിന് പിറകുവശത്തെ റെയില്‍വെ ട്രാക്കിന് സമീപം ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട്ടെ മുഹമ്മദ് ജാസിറിന്റെ (15) ശരീരത്തില്‍ പ്രത്യക്ഷമായ പരിക്കുകളില്ലെന്ന് പോലീസ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ജാസിറിന്റെ മൃതദേഹം ഓവുചാലില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാസിറിനെ കാണാതായത്. സുഹൃത്തിനൊപ്പം സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പിതാവിനോട് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനാല്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് മൂന്നു ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ളതിനാല്‍ അഴുകിയിരിക്കുകയാണ്. മൃതദേഹത്തില്‍ പുറമെ പരിക്കൊന്നും കാണാനില്ലെന്നും അഴുകിയതു കാരണം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. 

അതേസമയം ജാസിറിന്റെ മരണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. ഇതേതുടര്‍ന്ന് ഉദുമയിലെ ഒരു മൊബൈല്‍ കട ജീവനക്കാരനും സഹപാഠിയും അടക്കം നാലുപേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ നാലുപേരും സംഭവം നടക്കുമ്പോള്‍ ജാസിറിന്റെ കൂടെയുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും. ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍, എസ് ഐ വി.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad