Type Here to Get Search Results !

Bottom Ad

സെല്‍ഫി എടുക്കുന്നതിനിടെ 17കാരന്റെ കയ്യില്‍നിന്നും വെടിയേറ്റ് ബന്ധു മരിച്ചു


ന്യൂഡല്‍ഹി: (www.evisionnews.co) സെല്‍ഫി ഭ്രമം വീണ്ടും ഒരാളുടെ ജീവനെടുത്തു. ഡല്‍ഹിയിലെ സരിതാ വിഹാറിലെ പ്രശാന്ത് ചൗഹാനാണു തിര നിറച്ച തോക്ക് ഉപയോഗിച്ചു സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റത്. ഫോട്ടോയ്‌ക്കൊപ്പം പോസ് ചെയ്ത പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരനായ ബന്ധുവാണ് തോക്കിന്റെ ട്രിഗര്‍ വലിച്ചത്.

വെടിയേറ്റ പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെന്നു കാട്ടി 6.35നാണ് അപ്പോളോ ആശുപത്രിയില്‍നിന്നു സന്ദേശം ലഭിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ചിന്‍മയ് ബിസ്വാള്‍ പറഞ്ഞു. ഷാഹ്ധരയിലെ അധ്യാപകനാണു ചൗഹാന്‍. പൊലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരന്റെ പിതാവ് പ്രമോദ് ചൗഹാന്റെ പേരിലാണു തോക്കിന്റെ ലൈസന്‍സ്. സംഭവം നടക്കുമ്പോള്‍ പ്രമോദ് വീട്ടിലില്ലായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്ത പ്രമോദിന്റെ നടപടിയും പൊലീസ് പരിശോധിക്കുന്നുണ്ട്. തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad