Type Here to Get Search Results !

Bottom Ad

ഓഖി ദുരന്തം;കണ്ണൂരിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി

കണ്ണൂര്‍: (www.evisionnews.co)ഓഖി ദുരന്തത്തില്‍ കണ്ണൂരില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം തിരിച്ചറിഞ്ഞു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം വിഴിഞ്ഞത്തെ കോട്ടപ്പുറത്തുള്ള തലവിള ഹൗസില്‍ ജോയ്(34), കന്യാകുമാരി ജില്ലയിലെ ചിന്ന തുറയിലെ മരിയാദാസന്‍(62) എന്നിവരുടെതാണ് മൃതദേഹങ്ങള്‍. പരേതനായ ജറോണ്‍ -സെലിന്‍ ദമ്പതികളുടെ മകനാണ് ജോയി. സെലിന്റെ ഡിഎന്‍എ പരിശോധനാഫലവുമായി ചേര്‍ച്ചയുള്ളതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്. പിതാവ് ധര്‍മ്മ പിള്ളയുടെ ഡി എന്‍ എ സാമ്പിള്‍ പരിശോധനയിലാണ് മൃതദേഹം മരിയദാസന്റെതാണെന്ന് തിരിച്ചറിയാന്‍ ഇടയാക്കിയത്. അല്‍ഫോണ്‍സയാണ് ജോയിയുടെ ഭാര്യ. സഹോദരി പ്രിയ. ലുക്കാസ് മേരിയാണ് മരിയാദാസിന്റെ ഭാര്യ. മെറിന്‍മെന്റോ, സറിന്‍, ഹെറിന്‍, നീനു, നീതു എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജോസ് ആന്റണി, ജോണ്‍ മോഹന്‍, ഡെന്‍സസ്, രാഹുല്‍, സൂര്യ. ഇതില്‍ ജോസ് ആന്റണിയും മരിയാദാസിനൊപ്പം ബോട്ടില്‍ കടലില്‍ പോയിരുന്നു. അയാള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇളയമകള്‍ നീതുവിന്റെ വിവാഹം നവംബറില്‍ ആയിരുന്നു നടന്നത്. അതിന് ശേഷം ആദ്യമായാണ് മരുമകനോടൊപ്പം മത്സ്യബന്ധനത്തിന് മരിയാദാസ് പോയത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad