ബേക്കല്‍:(www.evisionnews.co) വിവാഹവീട്ടില്‍ നിന്നും 25,000 രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍ കവര്‍ന്ന സ്ത്രീയും മകളും എട്ടുമാസത്തിന് ശേഷം പോലീസ് പിടിയിൽ . ബേക്കലിലെ കുഞ്ഞബ്ദുല്ലയുടെ കാസര്‍കോട് തെക്കിലിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരവെയാണ് അമ്മയും മകളും കുടുങ്ങിയത്. .
ബെണ്ടിച്ചാല്‍ സ്വദേശിനിയായ സ്ത്രീയും മകളുമാണ് മൊബൈല്‍ മോഷണത്തിനുപിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. ഈ വീട്ടില്‍ വിവാഹചടങ്ങിന്റെ ഭാഗമായുള്ള ജോലികള്‍ ചെയ്യാന്‍ വന്ന സ്ത്രീ മൊബൈല്‍ ഫോണെടുത്ത് പെരിയയില്‍ താമസിക്കുന്ന മകളെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പോലീസ് ഇവരുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോലീസ് നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഹാജരായ ബെണ്ടിച്ചാലിലെ സ്ത്രീയും മകളും പരാതിക്കാരനെ കണ്ട് പുതിയ മൊബൈല്‍ വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. സെബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വിദ്യാനഗര്‍ പോലീസ് മൊബൈല്‍ കണ്ടെടുത്തത്
Post a Comment
0 Comments