കാഞ്ഞങ്ങാട്:(www.evisionnews.co) കാഞ്ഞങ്ങാട്ട് ഭിന്നലിംഗക്കാരനായ ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം. ഇന്നലെ രാത്രി ദേശീയപാതയില്‍ ആറങ്ങാടികോട്ടക്കടവ് റോഡിലാണ് സംഭവം. ഓട്ടത്തിനിടയില്‍ വിശ്രമിക്കാനിറങ്ങിയ ഭിന്നലിംഗക്കാരനായ ലോറി ഡ്രൈവറെ ഒരു സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു.ഡ്രൈവർ ചുരിദാർ ധരിച്ചിരുന്നതും, ലോറി ദൂരെ നിർത്തിയിട്ടതും ചോദ്യം ചെയ്യുകയും പിന്നീട് മോഷ്ടാവാണെന്നു സംശയിച്ചുമാണ് സംഘം മർദ്ദിച്ചത്.തുടര്‍ന്ന് കൂട്ടത്തിലൊരാള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘമെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംശയസാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതിനാല്‍ വിവരം അറിയിച്ചിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തതെന്ന് എസ്.ഐ എ. സന്തോഷ് കുമാര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്ററായതിനാല്‍ സ്ഥിരമായി ചുരിദാര്‍ ധരിക്കുന്ന ശീലമുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ഡ്രൈവറെ വിട്ടയച്ചു.
Post a Comment
0 Comments