Type Here to Get Search Results !

Bottom Ad

ഹൈടെക് എ.ടി.എം തട്ടിപ്പ്: സംസ്ഥാനത്തെ മുഴുവന്‍ എ.ടി.എമ്മുകളിലും പരിശോധന നടത്തും


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക് എടിഎം തട്ടിപ്പ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ എസ്.ബി.ടി എടിഎമ്മുകളിലും പരിശോധന നടത്തും. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. 

തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്.ബി.ടി എടിഎമ്മില്‍ നിന്നും 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തട്ടിപ്പിന്റെ നിര്‍ാണായകമായ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തുവരുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. 

കേസില്‍ മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ഡിജിപി നല്‍കുന്ന സൂചന. കേരളത്തിലെത്തിയ പ്രതികള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പ്രതികള്‍ക്ക് വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ആരാണെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് എ.ടി.എം തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും ഇതിനായി പ്രതികള്‍ കേരളത്തില്‍ തങ്ങിയിരുന്നതായും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

ഒളിവില്‍ കഴിയുന്ന മറ്റ് മൂന്ന് പ്രതികള്‍ ഇന്ത്യ വിട്ടിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇവര്‍ മഹാരാഷ്ട്രയില്‍ ഉണ്ടാകാനിടയുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം മഹാരാഷ്ട്രയില്‍ തന്നെ തുടരുകയാണ്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് മുംബൈയിലും സമാനമായ രീതിയില്‍ തട്ടിപ്പു നടന്നിട്ടുണ്ട്. അതുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad