Type Here to Get Search Results !

Bottom Ad

സുഹൃത്തിന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തുവിട്ട കേസ്: പ്രതി റിമാന്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): പെരുന്നാള്‍ വസ്ത്രമാണെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് സുഹൃത്തിന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തുവിട്ട യുവാവിനെതിരെ വഞ്ചനക്ക് കേസ്. ഹോസ്ദുര്‍ഗ് കടപ്പുറത്തെ ലത്തീഫിന്റെ മകന്‍ മിയാദിന്റെ (32) പേരിലാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ഹോസ്ദുര്‍ഗ് കടപ്പുറത്തെ എം. മൈമുനയുടെ പരാതിയിലാണ് കേസ്. 

ജുലൈ നാലിന് മൈമൂനയുടെ മകന്‍ ഹനീഫ ഗള്‍ഫിലേക്ക് പോയിരുന്നു. ഗള്‍ഫിലുള്ള ബന്ധുവിന് പെരുന്നാള്‍ വസ്ത്രം നല്‍കണമെന്ന് പറഞ്ഞ് ഹനീഫക്ക് മിയാദ് ഒരു പൊതി നല്‍കി. പൊതി ഷാര്‍ജയില്‍ ഹസിനാര്‍ എന്ന ആള്‍ക്ക് നല്‍കണമെന്നാണ് മിയാദ് പറഞ്ഞത്. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും ഹനീഫ അയല്‍വാസി സമദിന്റെ റൂമിലെത്തി. സംശയം തോന്നി പൊതി പരിശോധിച്ചപ്പോള്‍ അതില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇത് പിന്നീട് നശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കൂടിയാണ് കഞ്ചാവ് ഏല്‍പ്പിച്ച മിയാദ്. ഷാര്‍ജയിലെത്തിയാല്‍ ബന്ധപ്പെട്ടവര്‍ സമദിന്റെ റൂമിലെത്തി പാര്‍സല്‍ വാങ്ങുമെന്ന് മിയാദ് ഹനീഫയോട് പറഞ്ഞിരുന്നു. 

ഷാര്‍ജയില്‍ സമദിന്റെ മുറിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഹനീഫ എത്തിയോ എന്ന് തിരക്കി നിരന്തരം സമദിന് ഫോണ്‍ കോള്‍ വന്നിരുന്നു. ഇതോടെ സംശയം തോന്നുകയും സമദ് പൊതി പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ഹനീഫയുടെ മാതാവ് മൈമൂന ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മിയാദിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Keywords; Kasaragod-news-knd-remand-prathi-kanjavu-miyad

Post a Comment

0 Comments

Top Post Ad

Below Post Ad