Type Here to Get Search Results !

Bottom Ad

സമുദായത്തിന്റെ ആത്മാഭിമാനം കാന്തപുരം വിറ്റ് കാശാക്കുന്നു: ചെര്‍ക്കളം

കാസര്‍കോട് (www.evisionnews.in) : മോദി ഭരണത്തില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചില്ലെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഗള്‍ഫ് പ്രസ്ഥാവന സമുദായത്തിന്റെ ആത്മാഭിമാനം സംഘപരിവാറിന് തീറെഴുതിക്കൊടുത്തതിന്റെ തെളിവാണെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു. 
അസഹിഷ്ണുത എന്ന വാക്കു പോലും ഇന്ത്യയില്‍ പ്രചരിച്ചത് മോദി യുഗത്തിലാണ്. ബീഫിന്റെ പേരില്‍ നരവേട്ട തുടരുന്നത് ഇന്ത്യയിലാണ്. കുരുന്നുകളെപ്പോലും കൊന്ന് കെട്ടിത്തൂക്കുന്നു. ദളിതരെ കുടുംബത്തോടെ ചുട്ടു കൊല്ലുന്നു. അസഹിഷ്ണുതയുടെ ഈ അസുര കാലത്ത് എഴുത്തുകാര്‍ കൊല്ലപ്പെടുന്നു. ഗുലാം അലിയെപ്പോലെയുള്ള പാട്ടുകാര്‍ക്ക് പാടാന്‍ പറ്റാതെ വരുന്നു. ഇതൊക്കെ കണ്ട് വേവലാതി പൂണ്ടാണ് എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നായകന്മാര്‍ അവരുടെ അവാര്‍ഡുകള്‍ തിരിച്ച് നല്‍കിയതെന്ന് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു.
മുസ്‌ലിം വിമുക്ത ഇന്ത്യയാണ് ലക്ഷ്യമെന്ന് ഉത്തരവാദപ്പെട്ട എം.പിമാര്‍ പോലും എന്‍.ഡി.എ പക്ഷത്ത് നിന്ന് പറയുമ്പോള്‍ കാന്തപുരത്തിന്റെ പ്രസ്താവന ആരെ സുഖിപ്പിക്കാനുള്ളതാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. സൂറത്തുല്‍ ഫാത്തിഹ വര്‍ഗ്ഗീയതയുടെ അടയാളമാണെന്ന് മര്‍ക്കസിലെ ബിരുദധാരി പരസ്യമായി വിളിച്ചു പറയുമ്പോള്‍ ഇവരുടെ സ്ഥാപനത്തില്‍ നിന്നും പഠിപ്പിക്കുന്നത് എന്താണെന്ന ചിന്തയും നമുക്കുണ്ടാകേണ്ടതുണ്ട്. മീര്‍ ജാഫറും മീര്‍ സാധിഖും കാന്തപുരത്തിലൂടെ പുനര്‍ ജനിക്കുമെന്ന പറഞ്ഞത് പണ്ഡിത ഇതിഹാസ ശംസുല്‍ ഉലമയാണ്. പുതിയ പ്രസ്താവനയിലൂടെ കാന്തപുരം അത് തെളിയിക്കുകയാണെന്നും ചെര്‍ക്കളം പറഞ്ഞു.

keywords: Cherkalam-Statement-

Post a Comment

0 Comments

Top Post Ad

Below Post Ad