Type Here to Get Search Results !

Bottom Ad

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു,വാര്‍ത്ത പുറത്തറിഞ്ഞത് വാട്‌സ്ആപ്പ് വഴി

evisionnews

മുംബൈ :(www.evisionnews.in) പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സഹപാഠിയും സുഹൃത്തുക്കളും പോലീസ് പിടിയില്‍. വൈറലായ വീഡിയോ പെണ്‍കുട്ടിയുടെ അമ്മായിക്ക് ലഭിച്ചതോടെയാണ് കൂട്ടബലാത്സംഗം പുറംലോകമറിയുന്നത്. 15നും 16നും ഇടയില്‍ പ്രായമുള്ളവരാണ് പോലീസ് പിടിയാലായ നാലുപ്രതികളും.

നവംബര്‍ എട്ടിനാണ് പഠിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് സുഹൃത്തും സഹപാഠിയുമായ ആണ്‍കുട്ടി പെണ്‍കുട്ടിയെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച ആണ്‍കുട്ടി മൂന്ന് സുഹൃത്തുക്കളേയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആണ്‍കുട്ടിയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ പുറത്തിറക്കുമെന്നും ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ പെണ്‍കുട്ടി വിവരം ആരേയും അറിയിച്ചില്ല.

എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു ആണ്‍കുട്ടി വീഡിയോ വാട്‌സ്ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് കൈമാറുകയും വീഡിയോ വളരെ പെട്ടന്ന് വൈറലാവുകയും ചെയ്തു. വീഡിയോ പെണ്‍കുട്ടിയുടെ അമ്മായിക്ക് വാട്‌സ്ആപ്പ് വഴി ലഭിച്ചതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാരോട് പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ തുറന്ന് പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മായി മലാഡ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചുപോയിരുന്നു. അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. മുത്തശ്ശിക്കും അമ്മായിക്കുമൊപ്പമാണ് പെണ്‍കുട്ടിയുടെ താമസം.

ഐ.പി.സി സെക്ഷന്‍ 376(ജി) ,പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് എന്നിവ പ്രകാരം കുറ്റക്കാരോപിതര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ നാലുപേരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മലാഡ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.സന്ദ്‌ബോര്‍ അറിയിച്ചു. തുടര്‍ന്ന് ദുര്‍ഗുണ പരിഹാര പാഠശാലയിലെത്തിക്കുമെന്നും അവിടെവച്ച് കുട്ടിപ്രതികളെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad