തിരുവനന്തപുരം: (www.evisionnews.in) സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. പ്രസ്താവന പിൻവലിച്ച് കാന്തപുരം സ്ത്രീകളോട് മുഴുവൻ മാപ്പുപറയണം. സ്വന്തം അമ്മയെപ്പോലും അടച്ചാക്ഷേപിക്കുന്നതാണ് കാന്തപുരത്തിന്റെ നിലപാട്. സംഘപരിവാറിന്റേതിന് തുല്യമായ ജനാധിപത്യവിരുദ്ധനിലപാടാണ് കാന്തപുരത്തിന്റേതെന്നും വിഎസ് ആരോപിച്ചു.
ലിംഗസമത്വം ഇസ്ലാമികവിരുദ്ധമാണെന്നായിരുന്നു ഇന്നലെ കാന്തപുരത്തിന്റെ നിലപാട് ആആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഒരൊളിയമ്പാണ്. ഇത്തരം ആസൂത്രിതമായ ശ്രമങ്ങൾ ഇസ്ലാമിനെയും സംസ്കാരത്തെയും നശിപ്പിക്കും. ഗർഭം ധരിക്കാനും കുട്ടികളെ വളർത്താനുമാണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്. മനക്കരുത്തുള്ള ജോലി ചെയ്യാൻ സ്ത്രീക്ക് സാധിക്കില്ലെന്നും കാന്തപുരം ഇന്നലെ കോഴിക്കോട്ട് പറഞ്ഞു.
Keywords: trivandrum-kanthapuram-has-to-say-sorry
Post a Comment
0 Comments