Type Here to Get Search Results !

Bottom Ad

ഒരു മന്ത്രി ഒറ്റ രാത്രി 65 തവണ തന്നെ ഫോണില്‍ വിളിച്ചു -സരിത എസ് നായര്‍


തിരുവനന്തപുരം (www.eviisionnews.in): സംസ്ഥാനത്തെ പ്രമുഖനായ ഒരു മന്ത്രി ഒറ്റ രാത്രി 65 തവണ തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് സരിതാ എസ്. നായര്‍. ടീം സോളാര്‍ കമ്പിനിക്ക് കരാറുകള്‍ നല്‍കാമെന്നും മറ്റും പറഞ്ഞാണ് പലരും ശാരീരികമായി ഉപയോഗപ്പെടുത്തിയത്. മറ്റൊരു സ്ത്രീ മന്ത്രിമാര്‍ക്കെതിരെ തെളിവുസഹിതം പരാതി നല്‍കാനിരുന്നതാണെന്നും താനിടപെട്ടാണ് അതില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും സരിത. സുനിതാ ദേവദാസുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

ആരോപണവിധേയരില്‍പ്പെട്ട ഒരു മന്ത്രി പരിചയപ്പെട്ട ആദ്യദിവസം തന്നെ ഫോണ്‍ വിളിയാരംഭിച്ചെന്ന് സരിത പറയുന്നു. ഇതിനായി അദ്ദേഹം ഒരു സിംകാര്‍ഡ് തന്നെയെടുത്തു. താന്‍ അടുപ്പം കാണിക്കാഞ്ഞതിനാല്‍ ഒരു എ.ഡി.എമ്മിനെക്കൊണ്ട് പത്തനംതിട്ട ജില്ലയിലെ പ്രമാടത്തുള്ള സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ നല്‍കാമെന്നു പറഞ്ഞ് അവിടേക്ക്് വിളിപ്പിക്കുകയും മന്ത്രി പിന്നാലെ എത്തുകയും ചെയ്തു. ആലപ്പുഴയില്‍ കയര്‍ പ്രദര്‍ശനം നടക്കുമ്പോഴും മന്ത്രി തന്നെ വിളിപ്പിക്കുകയുണ്ടായി. ഉദ്യോഗസ്ഥരും ഇതിന് സാക്ഷികളാണ്.

മറ്റൊരു സ്ത്രീ ഒരു മന്ത്രിയുടെ മോശപ്പെട്ട സംഭാഷണങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് പരാതി നല്‍കാനിരുന്നതാണെങ്കിലും താനിടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഗണേഷ് കുമാറുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്. ശാരീരികമായി ഉപയോഗപ്പെടുത്തിയവരെക്കുറിച്ച് പുറത്തു പറയാത്തത് മറ്റു പല കാരണങ്ങളാലാണ്. എല്ലാവരും കരുതുന്നതുപോലെ ബ്ലായ്ക്കമെയിലിംഗിനല്ല. അബ്ദുള്ളക്കുട്ടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് നിശബ്ദത പാലിച്ചതെന്താണ്. സുനിതയോടു പറഞ്ഞത് പുറത്തായാല്‍ താന് എല്ലാം നിഷേധിക്കുമെന്നും സരിത സംഭാഷണാവസാനം പറയുന്നു. 

Keywords: Kerala-news-saritha-adm-mobile-phone-minister

Post a Comment

0 Comments

Top Post Ad

Below Post Ad