Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം; വിജയാഹ്ലാദം തുടങ്ങി


കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിയത്. പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങി. കോൺഗ്രസ് ലീഡ് നിലയിൽ മുന്നിട്ടുനിൽക്കുകയാണ്. ലീഡ് ചെയ്യുന്ന പാർട്ടി സ്ഥാനാർത്ഥികളോട് ബെംഗളൂരുവിലെത്താൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. 

കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്. 28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക ബിജെപിക്ക് കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമാണെങ്കിലും ബിജെപി ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ്. 

സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ജനതാദൾ എസ് നിർണായക ശക്തിയാകുമെന്ന അവകാശവാദവുമായി രംഗത്തുണ്ട്. ആകെസംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാൽ കർണാടകം തൂത്തുവാരുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾ മധ്യ കർണടകയിൽ ഫലം കണ്ടിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നതുന്നു.

ഓൾഡ് മൈസൂർ മേഖലയിൽ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലും ഒക്കെ 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതും കാറ്റ് അനുകൂലമായതിന്റെ സൂചനയായാണ് കോൺഗ്രസ് വിലയിരുത്തൽ. 90 ഓളം മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്ന നഗരപ്രദേശങ്ങളിലെ മധ്യവർഗ്ഗ വോട്ടർമാർ ആർക്കൊപ്പം നിന്നു എന്നത് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. ന്യൂനപക്ഷം, ഒബിസി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളുടെ വോട്ടുകൾ കൂടുതലും കോൺഗ്രസിന് അനുകൂലമാണെന്നാണ് സർവ്വേഫലങ്ങൾ. കർണാടകത്തിലെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ലിംഗായത്ത് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 

1989 വരെ കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്ന ലിംഗായത്ത് വോട്ടുകളാണ് അതിനുശേഷം ബിജെപിയുടെ വോട്ടുബാങ്കായി മാറിയത്. കർണാടകത്തിൽ മുഖ്യമന്ത്രിമാരായിട്ടുള്ള ബി എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവരും ലിംഗായത്ത് സമുദായത്തിൽനിന്നുള്ളവരാണ്. ബെലഗാവി, ഹുബ്ബള്ളി ധാർവാഡ്, ഹാവേറി എന്നീ മേഖലകളിലാണ് ലിംഗായത്ത് സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad