Type Here to Get Search Results !

Bottom Ad

വന്ദേഭാരത് എട്ട് സ്‌റ്റോപ്പുകള്‍ പരിഗണനയില്‍; കാസര്‍കോട് പുറത്ത്‌



തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വെക്ക് കൈമാറി. ചെന്നൈയില്‍ നിന്ന് ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടു. പാലക്കാട് ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ തിരുവനന്തപുരത്തെത്തിക്കും. ഫാക്ടറിയില്‍ നിര്‍മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45ന് പുറപ്പെട്ട് വൈകീട്ട് 3.30ന് കോഴിക്കോട്ട് എത്തും. കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ വന്ദേഭാരത് യാത്രയ്ക്കിടയില്‍ അല്‍പനേരം നിര്‍ത്തിയിടുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്ന് ഏറ്റവും പുതിയ വിവരം. ചെന്നൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആര്‍.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തും.

വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയില്‍വേ ഓഫീസുകളില്‍ ലഭിച്ചത്. 24ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിന്റെ റെയില്‍വേ വികസനം നേരിട്ട് മനസ്സിലാക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു.

അതേസമയം കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. ഇതു സംബന്ധിച്ച് എന്‍എ നെല്ലിക്കുന്ന് എംഎല്‍.എ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad