Type Here to Get Search Results !

Bottom Ad

സുബൈദ വധക്കേസ്: ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും


കാസര്‍കോട് (www.evisionnews.in): പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദറിനെ(34) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രതിക്കുള്ള ശിക്ഷ ജഡ്ജി സി. കൃഷ്ണകുമാര്‍ പ്രഖ്യാപിച്ചത്. പ്രതിയെ ഇന്നലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

കേസിലെ മൂന്നാം പ്രതിയായ മാന്യയിലെ കെ അബ്ദുള്‍ ഹര്‍ഷാദിനെ വിട്ടയച്ചിരുന്നു. ഹര്‍ഷാദിനെതിരായ കുറ്റം സംശയാതീതമായി തെളിയി ക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയായായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് (34) പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ വിചാരണക്ക് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതി പട്‌ള കുതിരപ്പാടിയിലെ അബ്ദുല്‍ അസീസ് എന്ന ബാവ അസീ സിനെ പിന്നീട് മാപ്പു സാക്ഷി യാക്കിയിരുന്നു.

2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ കൊല ചെയ്യപ്പെട്ടത്. സ്ഥലം നോക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തിയ പ്രതികള്‍ വെള്ളം ആവശ്യപ്പെട്ടിരുന്നു. സുബൈദ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുന്ന തിനിടെ പ്രതികള്‍ റബ്ബര്‍ കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കലര്‍ത്തിയ കറുത്ത തുണി കൊണ്ട് മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയ ശേഷം കയ്യും കാലും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

27 ഗ്രാം വരുന്ന വളകളും മാലയും കമ്മലും കവര്‍ന്ന ശേഷം സംഘം കടന്നുകളയുകയായിരുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍, എ.എസ്.പി വിശ്വംഭരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad