Type Here to Get Search Results !

Bottom Ad

കൂടെ നിന്ന് ചതിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത സി.കെ ശ്രീധരനെതിരേ കൃപേഷിന്റേയും ശരതിന്റേയും കുടുബം


കാസര്‍കോട് (www.evisionnews.in): പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്തേറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ സിപിഐഎം അംഗവുമായ അഡ്വ. സി.കെ ശ്രീധരനെതിരേ കൃപേഷിന്റേയും ശരതിന്റേയും കുടുംബം. കേസ് ഇന്നലെ പരിഗണിച്ചപ്പോഴാണ് എറണാകുളം സിബിഐ കോടതിയില്‍ അഡ്വ. സി.കെ ശ്രീധരന്‍ ഹാജരായി. മുന്‍ കെപിസിസി വൈസ് പ്രസിഡന്റായിരുന്ന സി.കെ ശ്രീധരന്‍ സിപിഎമ്മില്‍ ചേര്‍ന്നതിനുശേഷം ഏറ്റെടുക്കുന്ന ആദ്യകേസാണിത്.

അതേസമയം, പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി.കെ ശ്രീധരനെതിരെ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം രംഗത്തെത്തി. സി.കെ ശ്രീധരന്‍ തങ്ങളെ ചതിച്ചുവെന്നാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്റെ ആരോപണം. വീട്ടിലെ ഒരംഗത്തെ പോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി.കെ ശ്രീധരന്റെ പങ്കു കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സി.കെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ ഈയിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരന്‍ വാദിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad