Type Here to Get Search Results !

Bottom Ad

ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് പോരാട്ടം



ദുബായ്‌ (www.evisionnews.in): ഹോങ്കോങ്ങിനെതിരെ പാകിസ്താന്‍ 155 റണ്‍സിന്‍റെ വമ്ബന്‍ ജയം നേടിയതോടെ ഏഷ്യ കപ്പില്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ മത്സരം. എ ഗ്രൂപ്പില്‍ നിന്ന് ഇരു ടീമുകളും സൂപ്പര്‍ ഫോറിലെത്തിയതോടെ ഞായറാഴ്ചയാണ് വീണ്ടും ഇന്ത്യ-പാക് പോരിന് വേദിയൊരുങ്ങുന്നത്. ദുബായ്‌  അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറിനാണ് (ഇന്ത്യന്‍ സമയം 7.30) മത്സരം.

വെള്ളിയാഴ്ച ഷാര്‍ജയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹോങ്കോങ്ങിനെ തല്ലിത്തകര്‍ത്താണ് പാകിസ്താന്‍ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 193 റണ്‍സെടുത്തു.

ഇന്ത്യ-ഹോങ്കോങ് മത്സരത്തിന്‍റെ അതേശൈലിയില്‍ മുന്നേറിയ മത്സരത്തില്‍ ആദ്യ പത്തോവറില്‍ 64 റണ്‍സായിരുന്നു പാകിസ്തന്‍റെ സാമ്ബാദ്യം. എന്നാല്‍, രണ്ടാം പകുതിയില്‍ മുഹമ്മദ് റിസ്വാനും (57 പന്തില്‍ 78), ഫഖര്‍ സമാനും (41 പന്തില്‍ 53), ഖുഷ്ദി ഷായും (15 പന്തില്‍ 35) അടിച്ച്‌ തകര്‍ത്തതോടെ പാകിസ്താന്‍ 193ല്‍ എത്തി.

ഈ ഏഷ്യ കപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. മറുപടി ബാറ്റിങിനിറങ്ങിയ ഹോങ്കോങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വിക്കറ്റ് നഷ്ടമാകാതെ 16 എന്ന നിലയില്‍ നിന്ന് 38ന് എല്ലാവരും പുറത്തായി. എട്ട് റണ്‍സിന് നാല് വിക്കറ്റെടുത്ത ഷദബ് ഖാനും അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് നവാസും ഏഴ് റണ്‍സിന് രണ്ട് പേരെ പുറത്താക്കിയ നസീം ഷായുമാണ് ഹോങ്കോങിനെ തകര്‍ത്തത്. എക്സ്ട്രാ ഇനത്തില്‍ കിട്ടിയ 10 റണ്‍സാണ് ഹോങ്കോങിന്‍റെ ടോപ് സ്കോറര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad