Type Here to Get Search Results !

Bottom Ad

ശബരിമലയിലേക്ക് ശര്‍ക്കര എത്തുന്നത് ശിവസേനാ നേതാവിന്റെ കമ്പനിയില്‍ നിന്ന്: ബിജെപി വാദം പൊളിയുന്നു


കേരളം (www.evisionnews.in): ശബരിമല 'ഹലാല്‍' ശര്‍ക്കര വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അരവണ പ്രസാദവും അപ്പവും നിര്‍മിക്കാനുള്ള ശര്‍ക്കരയെത്തുന്നത് മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള കമ്പനിയില്‍ നിന്നാണെന്നുള്ള ബി.ജെ.പി- സംഘപരിവാര്‍ വാദം പൊളിയുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡാണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനിയുടെ ചെയര്‍മാനായ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ ശിവസേന സ്ഥാനാര്‍ത്ഥിയായിരുന്നു. ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ വര്‍ധന്‍ അഗ്രോയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗരി പൗഡര്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad