Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെയര്‍മാനായ വിദ്യാരംഗം കലസാഹിത്യവേദിയില്‍ സാമ്പത്തിക തട്ടിപ്പ് സമഗ്ര അനേഷണം വേണം: എംഎസ്എഫ്


കാസര്‍കോട് (www.evisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടന്നതായി കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ആരോപണത്തില്‍ സമഗ്ര അനേഷണം നടത്തണമെന്ന് സംസ്ഥാന എം.എസ്.എഫ് സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെയര്‍മാനായ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്.

2019ല്‍ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ഒരു സ്റ്റാള്‍ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം എന്നപേരില്‍ വിരമിച്ച ഒരു അധ്യാപകനെ കൊണ്ട് സ്റ്റാളില്‍ എത്തുന്നവരുടെ രേഖാ ചിത്രംവരച്ചു നല്‍കി. 200 രൂപ മുതല്‍ 5000 രൂപ വരെ ഈ ചിത്രത്തിനായി പലരും നല്‍കിയിരുന്നു. 50,000 രൂപയോളം ഇതിലൂടെ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിച്ചു. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ല.

അധ്യാപകനാണ് സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നടത്തിയത് എന്ന് പറഞ്ഞു വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കൈയൊഴിയാന്‍ സമ്മതിക്കില്ല. വിദ്യാരംഗത്തിന് സ്റ്റാളില്‍ വെച്ച് ഇത്തരമൊരു ചിത്രരചന നടത്താനോ പണം കൈപ്പറ്റാനോ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ല, സംസ്ഥാന സമിതികള്‍ തീരുമാനിച്ചിരുന്നില്ല. പണം നല്‍കിയവര്‍ക്ക് റസീറ്റ് നല്‍കാത്തതും തട്ടിപ്പ് മുന്‍കൂട്ടി അസൂത്രണം ചെയ്തത് കൊണ്ടാണ്.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്കിലും ചിത്രരചന വഴി ലഭിച്ച പണത്തിന്റെ കണക്കുകളില്‍ ഇല്ലാത്തത് ആരോപണം ശരി വെക്കുന്നതാണ്.

ഇതേ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഫണ്ട് അനുവദിച്ചിട്ടും അന്നത്തെ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തിലും വ്യാപക പിരിവ് നടത്തിയതിലും ആരോപ്പണം ഉയര്‍ന്നിരുന്നു. സ്വന്തക്കാര്‍ക്ക് അഴിമതി നടത്താനുള്ള വേദിയായി സ്‌കൂള്‍ കലോത്സവത്തെ സര്‍ക്കാര്‍ മാറ്റാരുതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന്ാവശ്യപ്പെട്ട് ആബിദ് ആറങ്ങാടി മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad