Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്ക് ആയിരം കോടിയിലേറെ വിദേശ നിക്ഷേപം: രേഖകള്‍ ഇഡിക്ക് കൈമാറി


കേരളം (www.evisionnews.co): എസ്എന്‍സി ലാവ്ലിന്‍ കേസിലെ കൂടുതല്‍ രേഖകളുമായി ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. ഇത് മൂന്നാം തവണയാണ് തെളിവുകളുമായി നന്ദകുമാര്‍ ഇ.ഡിയുടെ അടുത്ത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, തോമസ് ഐസക് എന്നിവര്‍ക്കെതിരെയുള്ള 90 ശതമാനം പ്രധാനപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി അദ്ദേഹം പറഞ്ഞു.

ആദ്യം ചോദ്യം ചെയ്യലിനും പിന്നീട് രേഖകള്‍ കൈമാറുന്നതിനുമായി രണ്ടു പ്രാവശ്യം ഹാജരായിരുന്നു. മുഖ്യന്ത്രി പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശ നിക്ഷേപമുണ്ടെന്നു തെളിയിക്കുന്ന രേഖകളും തോമസ് ഐസക്കിനെതിരെ ഉള്ളതുമായ രേഖകളാണ് കൈമാറിയത്. ഇനിയും പത്തു ശതമാനം രേഖകള്‍ കൂടി കൈമാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നോട്ടിസ് ലഭിച്ചത് അനുസരിച്ചായിരുന്നു ചൊവാഴ്ച ഹാജരായത്. 2006ല്‍ ഡിആര്‍ഐക്ക് നന്ദകുമാര്‍ നല്‍കിയ പരാതിയുടെ തുടര്‍നടപടി എന്ന നിലയിലാണ് ഇ.ഡി രേഖകള്‍ പരിശോധിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad