Type Here to Get Search Results !

Bottom Ad

പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എയും ബിജെപിയിലേക്ക്


കൊല്‍ക്കത്ത (www.evisionnews.co): പശ്ചിമ ബെംഗാളില്‍ സി.പി.എം എം.എല്‍.എയും ബി.ജെ.പിയിലേക്ക്. ഹാല്‍ദിയ എം.എല്‍.എ. താപ്സി മൊണ്ഡലാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ബെംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് താപ്സി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തുക.

സി.പി.എമ്മില്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് താപ്സി പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ താന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം ജീര്‍ണിച്ചിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കരുതുന്നത് ഈ പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ്- തപ്സിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സി.പി.എം. തപ്സിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.നേരെ ത്ത സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ ബി.ജെ.പിയിലേക്ക് ആണെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സി.പി.എം. എം.എല്‍.എയും ബി.ജെ.പിയിലേക്ക് എത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad