Type Here to Get Search Results !

Bottom Ad

പെമ്പിളൈ ഒരുമയ്‌ക്കെതിരായ പ്രസ്താവന ശരിയല്ല, ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതി നല്ലതല്ല; മന്ത്രി മണിക്കെതിരെ മുഖ്യമന്ത്രി


തിരുവനന്തപുരം : (www.evisionnews.in) പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് നടന്ന സ്ത്രീകളുടെ കൂട്ടായ്മയുടെ ഇടപെടല്‍ ആയിരുന്നു പെമ്പിളൈ ഒരുമ. അതുസംബന്ധിച്ച് എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ല. ഏതെങ്കിലും രീതിയിലുള്ള നടപടിയുണ്ടാകുമോ എന്നു ചോദിച്ചപ്പോള്‍ 'ബാക്കി കാര്യങ്ങള്‍ പറഞ്ഞ ആളുമായിട്ട് സംസാരിച്ച് കഴിഞ്ഞ് പറയാ'മെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളംപാറയ്ക്കുവിടണമെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എ.കെ.ബാലനും രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസ്താവന പരിശോധിക്കണം. ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സബ്കലക്ടറുടെ നടപടികളില്‍ ചില നിയമ പ്രശ്‌നങ്ങളുണ്ടെന്നും എ.കെ.ബാലന്‍ പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സ്ഥലത്തെ ചുമതലപ്പെട്ട മന്ത്രിമാരുമായി ആലോചിക്കുന്നത് നല്ലതാണെന്നും ബാലന്‍ പറഞ്ഞു. പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ ദുഃഖിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ പി.കെ. ശ്രീമതി. പ്രസംഗത്തില്‍ മന്ത്രി മണി ശ്രദ്ധിക്കേണ്ടിയിരുുന്നു. സമരത്തെ അനുകൂലിക്കാനായില്ലെന്നും അപമാനിക്കരുതെന്നും അവര്‍ പറഞ്ഞു. മണിയുടെ പ്രസ്താവന അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം നേതാവ് ടി.എന്‍. സീമയും പ്രതികരിച്ചു. മണി പ്രസ്താവന പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad