കാസർകോട്: (www.evisionnews.in): പഴയ ചൂരിയിലെ മദ്രസാധ്യാപകനും പള്ളിമുഅദ്ദിനുമായ റിയാസ് മൗലവിയെ(28) മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പഴുതുകളടച്ചുള്ള അന്വേഷമാണ് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍, ഐജി മഹിപാല്‍ ദേവ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. കൊലയ്ക്ക് പിന്നില്‍ ബൈക്കുകളിലെത്തിയ രണ്ടിലധികം പേരടങ്ങുന്ന സംഘമാണെന്നാണ് പോലീസിന് കിട്ടിയ വിവരം. പഴയ ചൂരിയിലെ ഇസത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ റിയാസിനെ തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടത്.
അതിനിടെ കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. സംഭവം നടന്നയുടന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളടക്കം പരിശോധിച്ചിരുന്നു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്ലും അന്വേഷണങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.
ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏഴു വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും അറിയില്ല. അതേ സമയം, മുന്‍വൈരാഗ്യമോ ഏതെങ്കിലും ഗൂഢലക്ഷ്യത്തിന്റെ പേരിലാകാം കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
അതിനിടെ കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. സംഭവം നടന്നയുടന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളടക്കം പരിശോധിച്ചിരുന്നു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്ലും അന്വേഷണങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.
ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏഴു വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും അറിയില്ല. അതേ സമയം, മുന്‍വൈരാഗ്യമോ ഏതെങ്കിലും ഗൂഢലക്ഷ്യത്തിന്റെ പേരിലാകാം കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
Post a Comment
0 Comments