കാസർകോട് (www.evision news.in ): കാസർകോട് നഗരത്തിനടുത്തെ പഴയ ചൂരിയിൽ പള്ളി മുഅദ്ദിൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖ സൂചകമായി ചൊവ്വാഴ്ച കാസർകോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതൽ ആറുവരെയാണ് ഹർത്താൽ. പരീക്ഷ പ്രമാണിച്ച് വിദ്യാലയങ്ങളെയും മറ്റു അവശ്യ സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിങ്കളാഴച അർധരാത്രിയോടെയാണ് ചൂരി പഴയ പള്ളിയിലെ മുഅദ്ദിനായിരുന്ന കുടക് സ്വദേശി റിയാസ് ( 28 ) ആണ് താമസസ്ഥലത്ത് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്.
വിവരമറിഞ്ഞ് പോലീസ് ഐ.ജി മഹിപാൽ യാദവ്, എഡിജിപി രാജേഷ് ദിവാൻ, കാസർകോട് എസ്.പി കെ.ജി സൈമൺ, ജില്ലാ കലക്ടർ കെ ജീവൻ ബാബു എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹം വിദഗ്ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
തിങ്കളാഴച അർധരാത്രിയോടെയാണ് ചൂരി പഴയ പള്ളിയിലെ മുഅദ്ദിനായിരുന്ന കുടക് സ്വദേശി റിയാസ് ( 28 ) ആണ് താമസസ്ഥലത്ത് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്.
വിവരമറിഞ്ഞ് പോലീസ് ഐ.ജി മഹിപാൽ യാദവ്, എഡിജിപി രാജേഷ് ദിവാൻ, കാസർകോട് എസ്.പി കെ.ജി സൈമൺ, ജില്ലാ കലക്ടർ കെ ജീവൻ ബാബു എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹം വിദഗ്ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments