Type Here to Get Search Results !

Bottom Ad

ഭാസ്‌കര്‍ ഷെട്ടി കൊലക്കേസ്: മുഖ്യപ്രതി നിരഞ്ജന ഭട്ട് വജ്രക്കല്ല് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു


ഉഡുപ്പി (www.evisionnews.in): ദുര്‍ഗ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഉടമ ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ജ്യോതിഷിയും വൈദികകുടുംബാംഗവുമായ നിരഞ്ജന്‍ ഭട്ട് മണിപ്പാല്‍ പോലിസ് സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ചൊവ്വാഴ്ചയാണം സംഭവം. കൈ വിരല്‍ മോതിരത്തിലെ വജ്രം വിഴുങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിക്കാനായതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

 ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച് ചാമ്പലാക്കിയ നിരഞ്ജന ഭട്ടിന്റെ കാര്‍ക്കളയിലെ വീട്ടിലെ ഹോമകുണ്ഡത്തിന് സമീപം രാജേശ്വരിയെയും മകനെയും എത്തിച്ച് പോലീസ് തെളിവെടുക്കുന്നു

 നിരഞ്ജന ഭട്ട്‌

കൊലക്ക് ശേഷം ഒളിവില്‍ പോയ നിരഞ്ജനയെ ധാര്‍വാഡില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് മണിപ്പാലിലെത്തിച്ചത്. കൊലക്കേസില്‍ നേരത്തെ അറസ്റ്റിലായ ഭാസ്‌ക്കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയും മകന്‍ നവനീതും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. രാജേശ്വരിയുടെ കാമുകനാണ് നിരഞ്ജന ഭട്ട്. കൊലക്ക് ശേഷം രാജേശ്വരി ഭട്ടിന് നല്‍കിയ സമ്മാനമായിരുന്നു വജ്ര മോതിരം. ഈ വജ്രം ഉപയോഗിച്ചാണ് നിരഞ്ജന ഭട്ട് ആത്മഹത്യക്ക് ശ്രമിച്ചാണ്.

ജൂലൈ 28നാണ് ഭാസ്‌കര ഷെട്ടിയെ കാണാതായത്. അന്ന് തന്നെ കൊലനടന്നുവെന്നാണ് നിഗമനം. ഉഡുപ്പിയിലെ വീട്ടില്‍ ഭാര്യയും മകനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാര്‍ക്കളയിലെ നിരഞ്ജന ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ചാമ്പലാക്കി ചാരം ചാക്കില്‍കെട്ടി പുഴയിലൊഴുക്കുയായിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad